2012 ഓഗസ്റ്റ് 18, ശനിയാഴ്‌ച

ധര്‍മ്മ കര്‍മ്മങ്ങള്‍

തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  മാധ്യമങ്ങള്‍ക്ക്  എന്നും താല്പര്യമായിരുന്നു.
തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്ക്  എന്നും താല്പര്യമായിരുന്നു.  
തിരുവനന്തപുരം ജനറല്‍ ആസ്പത്രി ഒന്‍പതാം വാര്‍ഡിനോട്  നമുക്കും  എന്നും താല്പര്യമായിരുന്നു.

പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് മന്ത്രി മുനീര്‍ സന്ദര്‍ശിച്ചു.
പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് മാധ്യമം ചിത്രീകരിച്ചു, നമ്മിലേക്കെത്തിച്ചു.
പുതുക്കി പണിതിട്ടും ശോച്യാവസ്ഥ മാറാത്ത ഒന്‍പതാം വാര്‍ഡ് നാം കണ്ടു. 

മന്ത്രി, മാധ്യമള്‍ക്ക് മുന്നില്‍ പുന:രുദ്ധാരണത്തെക്കുറിച്ചും മറ്റു ‘വെല്‍‌ഫെയറു’കളെക്കുറിച്ചും സംസാരിച്ച് ധര്‍മ്മം നിറവേറ്റി. 
മാധ്യമങ്ങള്‍ അവയെല്ലാം ചിത്രീകരിച്ചും, അതപ്പടി വെളിച്ചം കാണിച്ചും അവരുടെ ധര്‍മ്മവും നിറവേറ്റി. 
നമ്മള്‍ അത് കണ്ടു, മനസ്സില്‍ സഹതപിച്ചു, കണ്ടവരോടും കാണാത്തവരോടും നമ്മുടെ പൌരധര്‍മ്മത്തെക്കുറിച്ച് പറഞ്ഞ് ധര്‍മ്മബോധം കാട്ടി. നാമും നിറവേറ്റി നമ്മുടെ ധര്‍മ്മം.

ഇനിയൊരു കേമറ അവിടേക്കു ചലിക്കുമ്പോളും, ഒപ്പിയെടുത്തതെല്ലാം ‘ടെലിക്കാസ്റ്റ്’ ചെയ്യുമ്പോള്‍ ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത് ഏത് ധര്‍മ്മം ?


ഡേറ്റഡ്: ജൂലായ് 30, 2012 

2012 ഓഗസ്റ്റ് 12, ഞായറാഴ്‌ച

വിധിയും ‘വിധി’യും !



ടി തലക്കെട്ടോടെ വിഷയത്തിന്റെ മൂല്യത്തെക്കുറക്കുകയോ, നിയമത്തെ വെല്ലുവിളിക്കുകയോ അല്ല...
വിധി- ഗോവിന്ദച്ചാമിക്ക് കൊലക്കയറൊരുക്കിയപ്പോള്‍, ഗോവിന്ദച്ചാമിയുടെ പ്രവൃത്തി സൌമ്യയുടെ വിധിയായി.
‘അപൂര്‍വ്വങ്ങളില്‍ അത്രക്ക് അപൂര്‍വ്വ‘മായിരുന്നോ ഈ സംഭവം ?
വിധിപ്രസ്താവന നടന്ന 11.11.11 നു രണ്ടു ദിവസം മുന്‍പേയാണ് എഴുപത്തഞ്ച് കഴിഞ്ഞ ആദിവാസി സ്ത്രീ കൂട്ട  ബലാത്സംഗത്തിനിരയായ വാര്‍ത്തകള്‍ വന്നത്. അവര്‍ മരണപ്പെട്ടില്ല എന്നുള്ളതാണോ അതില്‍ ‘അപൂര്‍വ്വത്’യില്ലായ്മ ?

സൌമ്യ മരിച്ചു.
മാനഭംഗത്തിനിടയായത് ട്രെയിന്‍ യാത്രയില്‍ ; അതും രാത്രിയില്‍ ; ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്...??
അടുത്തൊരു സൌമ്യ ഉണ്ടാവുന്നതുവരെ നമുക്ക് വാര്‍ത്തകളില്‍ക്കൂടി  നമ്മുടെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെ പഴിക്കാം; അതിനു  ശേഷവും...

സാക്ഷിമൊഴിയും, ശാസ്ത്രീയ രീതികളിലൂടെയും തെളിയിച്ചുകഴിഞ്ഞ, വിവാഹ സ്വപ്നവുമായ് വീട്ടിലേക്ക് ട്രെയിന്‍ കയറിയ ഒരു  പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി, പൈശാചികമായി കൊലചെയ്ത കേസില്‍; ഗോവിന്ദച്ചാമിക്കായി കോടതിയില്‍ വാദിക്കാനെത്തിയ“ഹൈക്കോടതിയില്‍ അപ്പീലിനു പോവും” എന്നു മാധ്യമങ്ങളുടെ മുന്നില്‍ ഘോഷിച്ച വക്കീല്എ ബി ആളൂരിനെ ശിക്ഷിക്കാന്‍ നിയമത്തിനു പഴുതു  കാണുകയില്ല... അതും വിധി !

ഭിക്ഷാടനം നടത്തി (?) ജീവിതം കഴിയുന്ന ഗോവിന്ദച്ചാമിയ്ക്ക് വക്കീലും !
സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം തിരുത്തി സഹായിക്കാന്ശ്രമിച്ച് പിടിക്കപ്പെട്ട ഡോ. ഉമേഷ്കുമാറും!

രണ്ടാളും പ്രൊഫഷണല്എത്തിക്സ്പഠിച്ചു കാണില്ല. തീര്‍ച്ച !

11.11.11- എന്ന നൂറ്റാണ്ടിന്റെ കൌതുകത്തിന് ഇന്ന് സൌമ്യയെ ഓര്‍ക്കാന്‍ കൂടി...

നിനക്കായ് ഒരു പിടി കണ്ണീര്‍പ്പൂക്കള്‍ മാത്രം...

“ലോകാ സമസ്താ സുഖിനോ ഭവന്തു: “



9/11

ഒരു ദശകത്തിന്റെ ചോദ്യങ്ങള്‍...

അമേരിക്ക എന്ന ധാര്ഷ്ട്യ രാജ്യത്തിന്റെ അഭിമാനത്തിനേറ്റ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
രാജ്യത്തിന്റെ അഭിമാന(അഹങ്കാര)സ്തംഭങ്ങളായ വാണിജ്യ ഗോപുരങ്ങള്‍, വെറും പത്തു മിനിറ്റിനുള്ളില്‍ തകര്ന്നടിയുമ്പോള്‍ ലോകം മുന്നില്ക്കണ്ടതു തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
യുദ്ധം; ആഭ്യന്തരമായാലും, അന്തര്‍ദ്ദേശിയമാണെങ്കിലും ഇരകളാവുന്നത് സാധാരണക്കാരായിരിക്കും എന്നത് നഗ്നമായ സത്യം .
ലോകത്തെ 9/11 നു മുന്പും പിന്പും എന്നു രണ്ടായിത്തിരിച്ചാല്‍, ഇതേ സംഭവത്തിനു ശേഷം ലോകചരിത്രത്തില്ഉണ്ടായ മാറ്റങ്ങള്‍ പ്രകടമാണ്.

ഒരു രാജ്യത്തെ അധിനിവേശത്തിലൂടെ വരുതിയിലാക്കിബദല്‍ (പാവ)സര്‍ക്കരിനെ നിയമിച്ച് സേനയെ തിരിച്ചു വിളിക്കുമ്പോള്‍, അമേരിക്കയൊഴിച്ച് മറ്റാരു രാജ്യത്തിനും   പ്രസ്താവിക്കാനാവില്ല; സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന്.

മതമൌലികത, മതതീവ്രവാദം എന്നിവയെ പ്രോത്സാഹിപ്പിക്കാവില്ല, ഒരിക്കലും. എങ്കിലും ഒരു രാജ്യത്തിന്റെ പരമാധികാര (?)ത്തിനു നേരേ തോക്കുകള്‍ ചൂണ്ടുന്നത് ഒരിക്കലും  ന്യായീകരിക്കാനാവില്ല.

അഫ്ഗാനെ തകര്ത്തു, തോറാബോറ മലനിരകളില്‍ ആധുനിക സങ്കേതങ്ങളുപയോഗിച്ചു അരിച്ചുപെറുക്കി (?) , എന്നിട്ട് ലാദനെ കിട്ടിയതും, കൊന്നതും പാക്കിസ്ഥാനില്‍ വച്ചും!

സെമിനാര്ഹാളില്‍ സഹപാഠി അനീഷ്, ചോദ്യത്തിനു മറുപടിയായി ഈവന്‍ അമേരിക്ക ഡസ്നോട്ട് അണ്ടര്‍സ്റ്റാന്റ്, സോ ഹൌ ക്യാന്ഐ...?

ചോദ്യം: വാട്ട് ഈസ് ദ ടെക്നിക്കല്‍ ഫാള്‍ട്ട് ഹേപ്പന്ഡ് ഇന്‍ ട്രേഡ് സെന്റര്‍ ഓണ്‍ നയന്‍ ഇലവണ്‍ ?
കലായലത്തിലെ ഈ ഒരു ചെറു ഓര്മ്മയോടുകൂടി...

ഒരു പിടി റോസാപ്പൂക്കള്‍... നോട്ട് ഓണ്ളീ ടൂ ദ വിക്ടിംസ് ഓഫ് 9/11...

11.09.11

തിരഞ്ഞെടുപ്പ് 2011


“സമുദായിക “ശക്തികള്‍“ പരാജയപ്പെടുത്തി “ - പിണറായി
“സമുദായിക “സംഘടനകള്‍“  ആക്രമിച്ചു” - വീ എസ്സ്

കേരളം, ഒരിക്കലും അഭിമുഖീകരിക്കാത്ത ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചു.
ആവേശങ്ങള്‍ കെട്ടടങ്ങിയാല്‍; കോരനു പിന്നെയും കഞ്ഞി കുമ്പിളില്‍ത്തന്നെ. (രണ്ടു രൂപ അരി ഉടന്‍ തന്നെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ശ്രമിക്കണം, ഇല്ലായെങ്കില്‍.........................!
കോരന്മാരുടെ ചുമതല പൂര്‍ത്തിയായസ്ഥിതിക്ക് ചോയ്ക്കാനും പറയാനും ആളുണ്ട്. ശക്തനായ.........പ്രതിപക്ഷം തന്നെ.........തന്നെ...........

തിരോന്തരം മുതല്‍ കാസറഗോഡ് വരെ ഒരു വിശകലനം നടത്താനുദ്ദേശ്ശമൊന്നും തന്നെയില്ല. യെങ്കിലും...
രണ്ടറ്റത്തും താമര വിരിഞ്ഞേക്കും എന്ന അപ്രാപ്യ മോഹം.
അന്‍പതു ശതമാനം എണ്ണുന്നതിനു മുന്നേ തന്നെ രാജഗോപാലിന്റെയും, രാജലക്ഷ്മി എല്‍ ഭട്ടിന്റെയും വിധി നിര്‍ണ്ണയിച്ചു കഴിഞ്ഞിരുന്നു. ബട്ട്, രണ്ടിടത്തും തോറ്റ മുന്നണിയെ പിന്‍‌തള്ളി തോറ്റ എം. എല്‍. സ്ഥാനം വഹിക്കുന്ന ബി ജെ പിയെ വരും തിരഞ്ഞെടുപ്പുകളിലെങ്കിലും സൂക്ഷിക്കുക എന്ന ഒരു മുന്നറിയിപ്പ് അവര്‍ തന്നിരിക്കുന്നു.

ബീ ജെ പി ജയിക്കരുത് എന്നൊന്നും ഞാന്‍ ശഠിക്കുന്നില്ല. മു.ലീ നാകാമെങ്കില്‍ എന്തുകൊണ്ട് അവര്‍ക്കായിക്കൂടാ...?

സമുദായിക സംഘടനകള്‍ക്കും, പുരോഹിതന്മാര്‍ക്കും  പ്രത്യക്ഷത്തില്‍ത്തന്നെ രാഷ്ട്രീയത്തില്‍ ഇടപെട്ടുപ്രവര്‍ത്തിക്കാമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഒരു പാര്‍ട്ടിക്ക് അവരര്‍ഹിക്കുന്നെങ്കില്‍ അതിനു ഞാനെന്തിനു എതിര്‍ക്കണം ?

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി -ഇവിടങ്ങളില്‍ ഉണ്ടായ വീ എസ്സ് ഫാക്ടറിനേക്കാള്‍, മലപ്പുറത്തെ കുഞ്ഞാലിക്കുട്ടി എഫക്ടാണ്ഈ തിരഞ്ഞെടുപ്പിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. പ്രത്യേകിച്ച് ഐസ്ക്രീം കുട്ടിയുടെ ഭൂരിപക്ഷം. മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍ന്മാര്‍ വരെ കുട്ടിയോട് ആഭിമുഖ്യം കാണിച്ചതില്‍ കേരളം ലജ്ജിക്കട്ടെ...

പീ ജെ ജോസഫിനെ തല്‍ക്കാലം വിടുന്നുകേറിപ്പറ്റി...
മറ്റൊരു തിരഞ്ഞെടുപ്പുകൂടി അഭിമുഖീകരിക്കാന്‍ ടിയാനു ധൈര്യം പോലുമുണ്ടായേക്കില്ല.

ഗൌരിയമ്മയും , എം വി ആറും പാര്‍ട്ടികളും മറ്റു ഈര്‍ക്കില്‍ പാര്‍ട്ടികളും തോറ്റമ്പിയത് മുന്നണികള്‍ക്ക് ആത്മവിശ്വാസം കൂട്ടും. അത് തോന്നാസ്യത്തിലേക്കാണ്പോക്കെങ്കില്‍, മുന്നണിയില്‍ പിന്നെയും ഗ്രൂപ്പുകളുണ്ടാവാനേ സാധിക്കൂ... (അനുഭവത്തില്‍ നിന്നും പഠിക്കുന്നവരുണ്ടെങ്കില്‍ പഠിക്കട്ടെ..)

കേവലം മുപ്പതിലേറെ പ്രതിപക്ഷ നിയമസഭാ സാമാജികരെക്കൊണ്ട് ഗതികെട്ട മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ഇത്തവണ അറുപത്തിയെട്ട് പ്രതിപക്ഷ സാമാജികരെക്കൊണ്ട് വഴിമുട്ടും എന്നതില്‍ സംശയത്തിനു വഴിയില്ല. പ്രത്യേകിച്ച് മലമ്പുഴയില്‍നിന്നും............മലമ്പുഴയില്‍............. നിന്നും.........

2011 മേയ് 13