2012 ഓഗസ്റ്റ് 12, ഞായറാഴ്‌ച

വിധിയും ‘വിധി’യും !



ടി തലക്കെട്ടോടെ വിഷയത്തിന്റെ മൂല്യത്തെക്കുറക്കുകയോ, നിയമത്തെ വെല്ലുവിളിക്കുകയോ അല്ല...
വിധി- ഗോവിന്ദച്ചാമിക്ക് കൊലക്കയറൊരുക്കിയപ്പോള്‍, ഗോവിന്ദച്ചാമിയുടെ പ്രവൃത്തി സൌമ്യയുടെ വിധിയായി.
‘അപൂര്‍വ്വങ്ങളില്‍ അത്രക്ക് അപൂര്‍വ്വ‘മായിരുന്നോ ഈ സംഭവം ?
വിധിപ്രസ്താവന നടന്ന 11.11.11 നു രണ്ടു ദിവസം മുന്‍പേയാണ് എഴുപത്തഞ്ച് കഴിഞ്ഞ ആദിവാസി സ്ത്രീ കൂട്ട  ബലാത്സംഗത്തിനിരയായ വാര്‍ത്തകള്‍ വന്നത്. അവര്‍ മരണപ്പെട്ടില്ല എന്നുള്ളതാണോ അതില്‍ ‘അപൂര്‍വ്വത്’യില്ലായ്മ ?

സൌമ്യ മരിച്ചു.
മാനഭംഗത്തിനിടയായത് ട്രെയിന്‍ യാത്രയില്‍ ; അതും രാത്രിയില്‍ ; ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്...??
അടുത്തൊരു സൌമ്യ ഉണ്ടാവുന്നതുവരെ നമുക്ക് വാര്‍ത്തകളില്‍ക്കൂടി  നമ്മുടെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെ പഴിക്കാം; അതിനു  ശേഷവും...

സാക്ഷിമൊഴിയും, ശാസ്ത്രീയ രീതികളിലൂടെയും തെളിയിച്ചുകഴിഞ്ഞ, വിവാഹ സ്വപ്നവുമായ് വീട്ടിലേക്ക് ട്രെയിന്‍ കയറിയ ഒരു  പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി, പൈശാചികമായി കൊലചെയ്ത കേസില്‍; ഗോവിന്ദച്ചാമിക്കായി കോടതിയില്‍ വാദിക്കാനെത്തിയ“ഹൈക്കോടതിയില്‍ അപ്പീലിനു പോവും” എന്നു മാധ്യമങ്ങളുടെ മുന്നില്‍ ഘോഷിച്ച വക്കീല്എ ബി ആളൂരിനെ ശിക്ഷിക്കാന്‍ നിയമത്തിനു പഴുതു  കാണുകയില്ല... അതും വിധി !

ഭിക്ഷാടനം നടത്തി (?) ജീവിതം കഴിയുന്ന ഗോവിന്ദച്ചാമിയ്ക്ക് വക്കീലും !
സൌമ്യയുടെ പോസ്റ്റുമോര്‍ട്ടം തിരുത്തി സഹായിക്കാന്ശ്രമിച്ച് പിടിക്കപ്പെട്ട ഡോ. ഉമേഷ്കുമാറും!

രണ്ടാളും പ്രൊഫഷണല്എത്തിക്സ്പഠിച്ചു കാണില്ല. തീര്‍ച്ച !

11.11.11- എന്ന നൂറ്റാണ്ടിന്റെ കൌതുകത്തിന് ഇന്ന് സൌമ്യയെ ഓര്‍ക്കാന്‍ കൂടി...

നിനക്കായ് ഒരു പിടി കണ്ണീര്‍പ്പൂക്കള്‍ മാത്രം...

അഭിപ്രായങ്ങളൊന്നുമില്ല: